Tuesday, June 23, 2009

ഓര്‍മകളെ നിങ്ങള്‍....


ഞങ്ങള്‍ എല്ലാവരും കാത്തിരുന്ന ആ ദിവസം വന്നു. 20 കൊല്ലങ്ങള്‍ക്കു മുന്‍പ് ഞങ്ങള്‍ 18 പേരാണ് PG ക്ക് ഒരുമിച്ചു മഹാരാജാസില്‍ എകൊനൊമിക്സ് നു പഠിച്ചിരുന്നത് .രാവിലെ തന്നെ അജിത വീട്ടിലേക്കു വിളിച്ചിരുന്നു. എടോ, എനിക്ക് തനിയെ വരാന്‍ വയ്യ . നമുക്ക് ഒരുമിച്ചു പോവാം എന്ന്. എന്‍റെ സ്വഭാവം ഇപ്പോഴും മാറിയിട്ടില്ല എന്നും കൂടി കൂട്ടി ചേര്‍ത്തു .അജിത പണ്ടേ reserved ആണ്. അധികം ആരോടും മിണ്ടില്ല . എങ്ങനെ ആണാവോ ഞങ്ങള്‍ ഫ്രണ്ട്സ് ആയത് ? അനിത അതിനു മുന്നേ തന്നെ ഒരുമിച്ചു പോവാമെന്നു പറഞ്ഞിരുന്നു . അങ്ങനെ ഞങ്ങള്‍ മൂന്നു പേരും കൂടെ BTH ഇല്‍ എത്തിയപ്പോ സമയം കൃത്യം 3 മണി . ദേവകിയെ മൊബൈലില്‍ വിളിച്ചു . അപ്പൊ പറഞ്ഞു..നേരെ ഇങ്ങു പോരെ ഞങ്ങള്‍ ഇവിടെ വെല്‍ക്കം ഡ്രിങ്ക്സ് ഒക്കെ തയ്യാറാക്കുവാ ..നസീം അങ്ങോടു വരുന്നുണ്ട് എന്ന്. നസീമിനെ കണ്ടാല്‍ തിരിച്ചറിയോ എന്നായിരുന്നു സംശയം .ഞാന്‍ ഫോണ്‍ വെക്കുന്നതിനു മുന്നേ തന്നെ നസീം അടുത്തേക്ക് വന്നു. നസീമിന് വലിയ മാറ്റം ഒന്നുമില്ല .


ഞങ്ങള്‍ reception ഇല്‍ ചെന്നു . അവിടെ ഗീതയും , റാണിയും , ദേവകിയും ഉണ്ട് .പിന്നെ ഞങ്ങള്‍ മറ്റുള്ളവര്‍ വരാന്‍ കാത്തു നിന്നു. അന്‍സാരിയുടെ കൂടെ ആണ് ജോസ് വന്നത് . ഞങ്ങള്‍ ആദ്യം വിചാരിച്ചത്‌ അന്‍സാരി ഏതോ വല്യപ്പന്റെ കൂടെ വന്നു എന്നാണ്. ജോസ് കാറില്‍ നിന്നു ഇറങ്ങി ഞങ്ങളുടെ അടുത്ത് വന്നിട്ട് 'എന്നെ മനസ്സിലായോ ' എന്നു ചോദിച്ചു . ആര്‍ക്കും മറുപടി ഇല്ല. 'ഞാന്‍ ജോസ് ആണ്' എന്നു പറഞ്ഞു പരിചയപ്പെടുത്തിയപ്പോള്‍ വിശ്വസിക്കാതെ ഇരിക്കാനും വയ്യ. എന്‍റെ ഈശ്വരാ . ഞങ്ങളുടെ എല്ലാം മനസ്സില്‍ തല നിറയെ ചുരുണ്ട മുടിയുള്ള പാലാക്കാരന്‍ ഒരു അച്ചായന്‍ ജോസ് ആണ് ഉള്ളത്‌ . ഇത് ക്ലീന്‍ കഷണ്ടി !!പോരാത്തതിന് ഒരു കുടവയറും ഉണ്ട്.

പിന്നീട് എത്തിയത്‌ ജമാല്‍ ആയിരുന്നു . ശ്രീദേവി തൃശൂരില്‍ നിന്നു വന്നത് കൊണ്ട് ഏറ്റവും അവസാനം ആണ് എത്തിയത്‌. അപ്പോഴേക്കും 3.30 മണി ആയി.അങ്ങനെ മൊത്തം ഞങ്ങള്‍ ladies 7 പേരും ജന്റ്സ് 4 പേരും എത്തിയിരുന്നു .ഒരു നിമിഷം കൊണ്ട് എല്ലാവരും 20 കൊല്ലം പിറകിലേക്ക് പോയി.പലര്‍ക്കും കാര്യമായ മാറ്റങ്ങള്‍ ഒന്നും ഇല്ല. ജോസിനെ കണ്ടപ്പോള്‍ മാത്രം ആണ് ഞങ്ങള്‍ ഒന്ന് ഞെട്ടിയത്‌ .

അന്‍സാരിക്കും സ്വയം പരിചയപ്പെടുത്തേണ്ടി വന്നു. കാരണം ഞങ്ങളുടെ കൂടെ പഠിക്കുമ്പോള്‍ താടി നീട്ടി വളര്‍ത്തി , ഗദര്‍ ജൂബയുമിട്ടു , ഉഗ്രന്‍ KSU ക്കാരന്‍ ആയിട്ടായിരുന്നു അന്ന് വിലസിയിരുന്നത് .ക്ലാസ്സില്‍ കയറാരെ ഇല്ലായിരുന്നു . അന്‍സാരിക്ക് വേണ്ടി വോട്ട് പിടിക്കാന്‍ ഞങ്ങള്‍ ക്ലാസ്സ്‌ മുറികള്‍ കേറി ഇറങ്ങിയത്‌ ഇന്നലെ എന്ന പോലെ ഓര്‍മ വന്നു. ആരും തന്നെ KSU അനുഭാവി ആയിട്ടല്ല , ഒരു ക്ലാസ്സ്‌ മേറ്റ്‌ ഇന്റെ മുഖം രക്ഷിക്കണമല്ലോ എന്നോര്‍ത്തിട്ട് . . ഇപ്പൊ ക്ലീന്‍ shave ഒക്കെ ചെയ്തു ഷര്‍ട്ട്‌ ഒക്കെ ഇന്സേര്ട്ട് ചെയ്തു വന്നത് കൊണ്ട് പെട്ടന്ന് തിരിച്ചറിയാന്‍ പറ്റിയില്ല .

എല്ലാവരും ഒരുമിച്ചിരുന്നു മസാലദോശയും കാപ്പിയും കുടിച്ചു . 5 മണി വരെ BTH കാര്‍ ഞങ്ങളെ സഹിച്ചു . ശരിക്കും കോളേജ് സ്ടുടെന്റ്സ് കൂട്ട് കൂടുമ്പോഴുള്ള ആവേശവും ആര്‍പ്പു വിളിയും ആയിരുന്നു.അത് കഴിഞ്ഞപ്പോ ഞങ്ങള്‍ കുറച്ചു സ്നാപ്സ്‌ എടുത്തു . പിന്നീട് കോളേജ് ചുറ്റിക്കറങ്ങി, രാജേന്ദ്ര മൈതാനത്തിലേക്ക് പോയി. കായല്‍ കാറ്റു ആസ്വദിച്ചു കാട്ടു ചെമ്പകത്തിന്റെ ചോട്ടില്‍ ഇരുന്നു വീണ്ടും കുശലം പറച്ചില്‍ . എല്ലാവരും മൊബൈല്‍ നമ്പറും അഡ്രസ്സും വിസിറ്റിംഗ് കാര്‍ഡ്സും എല്ലാം എക്സ്ചേഞ്ച് ചെയ്തു. ഇടയ്ക്കിടയ്ക്ക് ജോസ് ഒരു പേപ്പര്‍ തുറന്നു വെച്ച് എന്തൊക്കെയോ കാര്യമായി പഠിക്കുന്നുണ്ടായിരുന്നു . ചോദിച്ചപ്പോള്‍ ആണ് അറിഞ്ഞത് , ആകെ രണ്ടു ladies നെ മാത്രമേ ജോസിനു തിരിച്ചറിയാന്‍ പറ്റിയുള്ളൂ . (പുള്ളിക്കാരന്‍ M.A previous നു തിരുവനന്തപുരം university കോളേജില്‍ ആയിരുന്നു. സെക്കന്റ്‌ ഇയര്‍ ആണ് ഇവിടേക്ക് വന്നത്) ബാക്ക്കിയുള്ളവരെ ജോസ് ബൈ ഹാര്‍ട്ട്‌ പഠിക്കയായിരുന്നു , ആളെ നോക്കുക , കടലാസ് നോക്കിപേര് ഓര്‍മിക്കുക. ജോസിന്റെ ഈ മാച്ച് ദി following 5 മണി വരെ തുടര്‍ന്നു . പോവുന്നതിനു മുന്നേ എല്ലാവരുടെയും പേരുകള്‍ പറയാന്‍ നിര്‍ബന്ധിച്ചിട്ടും പാവത്തിന് സാധിച്ചില്ല .(ജോസ് ഇപ്പൊ ഒരു കോളേജിന്റെ വൈസ് പ്രിന്‍സിപ്പല്‍ ആണ്)


വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു മുട്ടിയപ്പോള്‍ ഞങ്ങളില്‍ മിക്കവരും തന്നെ വെല്‍ settled ആയി കഴിഞ്ഞിരുന്നു . എല്ലാവര്‍ക്കും മക്കള്‍ ആയി. രാഷ്ട്രീയം കൊണ്ടു നടന്ന അന്‍സാരി, ഗാന്ധിസത്തില്‍ ഒരു MA കൂടി എടുത്തു, പിന്നെ Mphil. അലസി പോയ ഒരു Phd കൂടെ കൈയ്യില്‍ ഉണ്ട്. എന്നിട്ടോ ഇപ്പോള്‍ എറണാകുളത്ത്‌ ഇതുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു ബിസിനസ്‌ നടത്തുന്നു !!. പിന്നെ ഒരാള്‍ Dysp. ഈ Dysp ക്കും M.A.ഏകൊനൊമിക്സിനുമ് തമ്മില്‍ എന്താ ബന്ധം എന്നു ഒരു പിടിയും കിട്ടിയില്ല .അതും അന്ന് കൂടെ പഠിച്ചവരില്‍ പൊതുവേ സോഫ്റ്റ്‌ ആയ ഒരാളാണ് Dysp ആയത്.ചോദിച്ചിട്ട് Dysp ക്കും ഉത്തരം ഇല്ല. ഒരാള്‍ magistrate ആണ് ഇപ്പോള്‍ .പണ്ട് ഞങ്ങള്‍ എല്ലാം ഒരുമിച്ചു ഹൈ കോര്‍ട്ട് ടെസ്റ്റ്‌ എഴുതിയപ്പോള്‍ ഇദ്ദേഹം മാത്രം രക്ഷപ്പെട്ടു .രണ്ടു പേരും ഇപ്പൊ ലൈറ്റ് വെച്ച കാറില്‍ വിലസുന്നു . നമ്മളെ ഒക്കെ എന്തിനു കൊള്ളാം എന്നു പാതി അസൂയയോടെ ഞങ്ങള്‍ തമ്മില്‍ പറഞ്ഞു.


Ladies വന്നവരില്‍ 4 പേര്‍ ഇന്‍ഷുറന്‍സ് ലും ബാങ്ക് ഇലുമായിട്ടു 60 വയസ്സ് വരെ സ്ഥാനം ഉറപ്പിച്ചു , ഒരാള്‍ Phd എടുത്തു പേരിന്റെ കൂടെ ഡോക്ടര്‍ കൂടി ചേര്‍ത്തു എകൊനൊമിക്സ് പ്രൊഫസര്‍ ആയി ജോലി നോക്കുന്നു . ഇപ്പോഴും 'മൈക്രോ ' യ്ക്കും 'മാക്രോ 'യ്ക്കും ഇടയില്‍ നിന്നും മോചനം കിട്ടിയിട്ടില്ല . അജിത ag's ഓഫീസില്‍ (previous പോസ്റ്റ്‌ ഒന്ന് കാണൂ ), അനിത മാത്രം പൂമുഖ വാതിലില്‍ കണവനേയും കാത്തു നില്‍ക്കുന്ന ' വീട്ടമ്മയുടെ റോളില്‍ . മറ്റു തിരക്കുകള്‍ കാരണം വരാന്‍ സാധിക്കാതെ പോയ കുരിയക്കോസും , അശോകനും , മുഹമ്മദും ബാങ്കില്‍ , ഇത് വരെ പിടി തരാതെ പോയ മൂന്നു ladies കൂടെ ഞങ്ങളുടെ കൂടെ ഉണ്ട്. മംഗളം , ആന്‍സി ,ഗോമതി . എവിടെയോ എന്തോ?

കൂട്ടുകാരുമായി സൊറ പറഞ്ഞിരിക്കുംപോഴാനു കേട്ടത്‌ അശോകന്‍ ഇതു വരെ പെണ്ണ് കെട്ടിയിട്ടില്ല എന്നു. അശോകന്‍ കാനറ ബാങ്കില്‍ ആണെന്ന് മാത്രം അറിയാം . ആര്‍ക്കും തപ്പി എടുക്കാന്‍ ഇതു വരെ പറ്റിയില്ല. അന്ന് അശോകന്‍ നന്നായിട്ട് പാടുമായിരുന്നു . ആണുങ്ങള്‍ക്ക് അപ്പൊ ഒരു സംശയം നിങ്ങളില്‍ ആരാണ് അശോകനെ പറ്റിച്ചത് എന്നു.ആരോടും പറയില്ല , ഇപ്പോഴെങ്ങിലും തുറന്നു പറഞ്ഞേക്കൂ എന്ന അഭ്യര്‍ഥന കൂട്ടച്ചിരിയില്‍ അലിഞ്ഞു പോയി.

ഒരു പാട് നാളുകള്‍ക്കു ശേഷം കണ്ടതിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ. അത്രയ്ക്ക് ആഹ്ലാടകരമായിരുന്നു ഞങ്ങള്‍ക്ക് ഈ നിമിഷങ്ങള്‍ . പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ ഞങള്‍ പൊട്ടിച്ചിരിച്ചു കൊണ്ടേ ഇരുന്നു. കുടുംബവും , കുട്ടികളും , ജോലിയും , ഉത്തരവാധിത്തങ്ങളും ഒക്കെ ഉളള ലോകത്തില്‍ നിന്നും പഴയ ജീവിതത്തിലേക്കുള്ള ഒരു സ്വപ്ന യാത്ര ആയിരുന്നു അത് .

വീണ്ടും കാണാം എന്ന വാഗ്ദാനത്തോടെ ഞങ്ങള്‍ 6 മണിയോടെ പിരിഞ്ഞു ....അവനവന്‍ കെട്ടിപ്പടുത്ത ലോകത്തിലേക്കുള്ള തിരിച്ചു യാത്ര..അപ്പോഴും എന്‍റെ മനസ്സ് മന്ത്രിച്ചിരുന്നു ..ഞാന്‍ ഇനി ഇവരെ ഒന്നും കാണില്ല എന്നു. ഇനി കണ്ടാലും നമുക്ക് അവകാശപ്പെടാന്‍ പറ്റുമോ, ഞാന്‍ ഇവരെ ഒക്കെ കണ്ടിട്ട് 20 കൊല്ലങ്ങള്‍ ആയി എന്ന്??ഇനിയും ഇതു പോലെ മറഞ്ഞു പോവും എല്ലാരും ..ഇതൊക്കെ ഒരു ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ഉണ്ടാവുന്ന സംഭവങ്ങള്‍ അല്ലേ?



Friday, June 12, 2009

റോങ്ങ്‌ നമ്പര്‍

ഞാന്‍ : 'ഹലോ'

അജിത : 'ഹലോ'

ഞാന്‍: 'അജിതാ..?

അജിത: 'അതേ, അജിതയാണ് '

(എന്താണാവോ അജിതയുടെ ശബ്ദത്തിനു ഇത്ര വ്യത്യാസം )

ഞാന്‍: 'ഞാന്‍ 'r' ആണ്'

അജിത മൌനം .

ഞാന്‍: 'അജിത അല്ലേ അത് ?'

അജിത: 'അതേ, അജിത തന്നെ'

ഞാന്‍: 'അജിതാ..ഇത് 'r' ആണ്'

(എന്നിട്ടും പ്രതീക്ഷിച്ച പ്രതികരണം വന്നില്ല )

ഞാന്‍: 'ഹലോ? ഇത് -----------മൊബൈല്‍ നമ്പര്‍ അല്ലേ?'

അജിത: 'അതേ'

ഞാന്‍: 'പേര് അജിതയും ??'

അജിത: 'അതേ'

ഞാന്‍: 'ഇത് അജിതയുടെ കൂടെ PG ക്ക് മഹാരാജാസില്‍ പഠിച്ച 'r' ആണ്. മനസിലായില്ലേ ?'

അജിത: 'ഞാന്‍ അതിനു മഹാരാജാസില്‍ അല്ലെല്ലോ പഠിച്ചത്‌ ?. ഞാന്‍ നിര്‍മലയില്‍ ആണ് പഠിച്ചത്‌'

(ഈശ്വരാ ഇതെന്തു കഥ? എന്‍റെ മൊബൈല്‍ നമ്പര്‍ വീണ്ടും ഞാന്‍ നോക്കി . അതേ ഫീഡ് ചെയ്തു വച്ചിരിക്കുന്നത് 'അജിത ex ' എന്നു തന്നെ. എനിക്ക് രണ്ടു അജിത ഫ്രണ്ട് ആയിട്ട് ഉണ്ട് . ഒരാള്‍ ഒഫീഷ്യല്‍ ലൈഫ് ലെ അജിത. അപ്പൊ പിന്നെ അജിത ex പഴയ അജിത തന്നെ എന്ന ഉറപ്പിലാണ് എന്‍റെ വിളി ).

ഞാന്‍: 'ഓ , ഞാന്‍ എന്‍റെ കൂടെ ഡിഗ്രിക്ക് St.തെരെസസിലും , pg ക്ക് മഹാരാജാസിലും പഠിച്ച അജിതയെ ആണ് വിളിച്ചത്‌ . നിങ്ങള്‍ ഇവിടെയൊന്നുമല്ല പഠിച്ചത്‌ അല്ലേ? പിന്നെ എങ്ങനെ ഈ നമ്പര്‍ എനിക്ക് കിട്ടി?'

അജിത: 'അതേ, അതാണ്‌ എനിക്കും മനസ്സിലാവാത്തത് ? നമ്പര്‍ എന്‍റെ, പേരും എന്‍റെ, പക്ഷെ ഞാന്‍ ഇവിടെ ഒന്നും പഠിച്ചിട്ടില്ല '

(ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും അതിശയം ..ശെടാ , ഇതെന്തു കളി ?)

ഞാന്‍: 'അതേ, ഞാന്‍ ഈ നമ്പറില്‍ അജിതയെ വിളിച്ചിട്ട് ഒരു പാട് കാലം ആയി. ഈ നമ്പര്‍ ആണ് മൊബൈലില്‍ സേവ് ചെയ്തിരിക്കുന്നത് . അതാണ്‌ പറ്റിയത്‌ ട്ടോ . ഞാന്‍ വിളിച്ച അജിത ഇപ്പോള്‍ AG's ഓഫീസില്‍ ആണ് വര്‍ക്ക്‌ ചെയ്യുന്നത് . നിങ്ങളോ ?'

അജിത: 'ഞാന്‍ സെന്‍ട്രല്‍ excisil .. അവിടെ എന്തിനെന്ങിലും വന്നിട്ടുണ്ടോ ?'

ഞാന്‍: 'സെന്‍ട്രല്‍ excise ഇല്‍ ഞാന്‍ വരാറുണ്ട്‌ . വര്‍ഷത്തില്‍ രണ്ടു തവണ കമ്പനിയുടെ സര്‍വീസ് tax returns സബ്മിറ്റ്‌ ചെയ്യാന്‍ ആയിട്ട്.'

അജിത: 'ആഹാ അത് പക്ഷെ നിങ്ങള്‍ താഴെ നിലയില്‍ അല്ലേ വരുന്നത് ?. ഞാന്‍ സുപ്രണ്ട് ആണ്. എന്‍റെ ഓഫീസ് മുകളില്‍ ആണ്. അങ്ങനെയും അറിയാന്‍ വഴിയില്ല '

(ശെടാ..ആകെ കണ്‍ഫ്യൂഷന്‍ )

ഞാന്‍: 'ഞാന്‍ വിളിച്ചത്‌ ഞങ്ങള്‍ മഹാരാജാസ് കോളേജില്‍ ഒരുമിച്ചു പഠിച്ചവര്‍ എല്ലാവരും കൂടെ അടുത്ത ശനിയാഴ്ച BTH ഇല്‍ വെച്ച് കൂടാന്‍ തീരുമാനിച്ചിട്ടുണ്ട് . ആ വിവരം പരയാന്നാണ് vilichath. സോറി ട്ടോ'

(റോങ്ങ്‌ നമ്പര്‍ എന്നു ഉറപ്പായത് കൊണ്ട്, ഞാന്‍ ഫോണ്‍ വെക്കാന്‍ തുനിഞ്ഞു )

അജിത: 'അല്ല..'r' എവിടെയാ താമസം ?ഞാന്‍ ---------ഇല്‍ ആണ്'

ഞാന്‍: 'അയ്യോ. ഞാനും അവിടെയാ . അവിടെ എവിടെയാ?'

'ഞാന്‍ അവിടെ --------റോഡില്‍ ആണ്'

ഞാന്‍: 'ഞാന്‍ അവിടെ അല്ല. ഞാന്‍ ----റോഡില്‍ ആണ്'

അജിത: 'എന്നാലും എന്‍റെ നമ്പര്‍ എങ്ങനെ കിട്ടി?'

ഞാന്‍: 'അതേ, അതാണ്‌ എനിക്കും മനസ്സിലാകാത്തത്

(പുള്ളിക്കാരി ഫോണ്‍ വെക്കാന്‍ ഉദ്ദേശം ഇല്ല)

അജിത: 'പിന്നെ husband എവിടെയാ വര്‍ക്ക്‌ ചെയ്യുന്നത്?'

ഞാന്‍: '----- ഇല്‍ ആണ്'

അജിത: '------- ഇലോ ? പേര്?'

ഞാന്‍: 'P'

അജിത: 'ഓ ഞാന്‍ -----ഇന്റെ Tax Returns നോക്കുന്ന സെക്ഷനില്‍ ആണ്,,എനിക്ക് 'P' യെ അറിയാം '

(:o)

(ഞാന്‍ മൌനം!!)

അജിത
: 'P' ടെ മിസ്സിസ് ആണ് അല്ലേ?'

(husband നോക്കുന്ന സെക്ഷന്‍ ആണ് സെന്‍ട്രല്‍ excise. കാര്യങ്ങള്‍ പയ്യെ എനിക്ക് തെളിഞ്ഞു വന്നു തുടങ്ങി)

അജിത: 'ഞാന്‍ അവരെ ഒക്കെ വിളിച്ചു പറയാന്‍ ഇരിക്കയായിരുന്നു '

(പുതിയ അജിത പിന്നെ സംസാരം നിര്‍ത്തുന്നില്ല , ടാപ്പ്‌ തുറന്നത് പോലെ)

അജിത: 'എനിക്ക് ട്രാന്‍സ്ഫര്‍ ആയി. 'P' യോട് പറയണം”

ഞാന്‍
: 'എവിടെക്കാ ട്രാന്‍സ്ഫര്‍?'

അജിത: 'തിരുവനന്തപുരം'

ഞാന്‍: 'എനിക്കിപ്പോ മനസ്സിലായീട്ടോ എങ്ങനെ നമ്പര്‍ കിട്ടി എന്നു. ഇപ്പോഴാ സമാധാനം ആയത് . ഞങ്ങള്‍ കൊറച്ചു നാള്‍ ഒരേ മൊബൈല്‍ ആണ് ഉപയോഗിച്ചിരുന്നത് . അതില്‍ 'P' ടെ കൊറേ നമ്പര്‍ ഉണ്ടായിരുന്നു.അതില്‍ 'P' സേവ് ചെയ്തു വെച്ചത് 'അജിത ex' എന്നാണ്. ഞാന്‍ അത് എന്‍റെ പഴയ ഫ്രണ്ട് അജിതയുടെ നമ്പര്‍ ആണെന്ന് കരുതി ഡിലീറ്റ് ചെയ്തില്ല . സെന്‍ട്രല്‍ excise ന്റെ ex ആണ് കക്ഷി ഉദ്ദേശിച്ചത്‌ .'

അജിത: 'എനിക്കും ആശ്വാസം ആയി. 'P' യെ അന്വേഷിച്ചതായി പറയണം. ഞാന്‍ അവരെ ഒക്കെ വിളിച്ചു പറയാന്‍ ഇരിക്കയായിരുന്നു. നാളെ പോകും തിരുവനന്തപുരത്തിന്'

ഞാന്‍: 'അപ്പോഴേ പരിചയപ്പെട്ട സ്ഥിതിക്ക് എന്താ വരുന്നോ ഞങ്ങളുടെ ഗെറ്റ് together റിന് ?'

അജിത: 'ഹ ഹ, അതേ ഇത്രയും സംസാരിച്ചതല്ലേ . പക്ഷെ സമയം കാണില്ല ”

ഞാന്‍: 'അപ്പൊ ശരി, ഞാന്‍ 'P' യോട് പറയാം '

അജിത: 'ബൈ'

ഞാന്‍: 'ബൈ'


********

വീട്ടില്‍ വന്നു മക്കളോടും ഭര്‍ത്താവിനോടും കോളേജിലെ ഗെറ്റ് together ന്‍റെ കാര്യം ആവേശത്തോടെ പറഞ്ഞതിന്റെ കൂടെ ഇതും പറഞ്ഞു. 'P' അപ്പൊ തന്നെ മൊബൈല്‍ എടുത്തു അജിതയെ വിളിച്ചു. അജിതയെ കിട്ടിയപ്പോ ചോദിക്കുന്നത് കേട്ടു...'അപ്പൊ നമ്മുടെ കക്ഷിയെ വിശദമായിട്ട് പരിചയപ്പെട്ടല്ലോ ..അല്ലേ?'.

ഞാന്‍ ചമ്മിയ ചിരിയോടെ ഇരുന്നു
.

Tuesday, June 2, 2009

സ്നേഹപൂര്‍വ്വം....


I Shall Some Day


I shall some day leave, leave the cocoon
You built around me with morning tea,
Love-words flung from doorways and ofcourse
Your tired lust. I shall someday take
Wings, fly around, as often petals
Do when free in air, and you dear one,
Just the sad remnant of a root, must
Lie behind, sans pride, on double-beds
And grieve. But, I shall someday return, losing
Nearly all, hurt by wind, sun and rain,
Too hurt by fierce happiness to want
A further jaunt or a further spell
Of freedom, and I shall someday see
My world, de-fleshed, de-veined, de-blooded,
Just a skeletal thing, then shut my
Eyes and take refuge, if nowhere else,
Here in your nest of familiar scorn.....


from SUMMER IN CALCUTTA

എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഞാന്‍ ആരാധിക്കുന്ന മാധവിക്കുട്ടി ടെ എനിക്കിഷ്ട്ടപ്പെട്ട ഒരു കവിത ആണ് ഇത് . ഇത്രയും ധൈര്യത്തോടെയും , സ്വാതന്ത്ര്യത്തോടെയും , ലളിതമായിട്ടും എഴുതുന്ന ഒരു എഴുത്തുകാരി വേറെ ഇല്ല. കഥകളും ഇങ്ങനെ ഒക്കെ തന്നെ. സ്ത്രീ മനസ്സിനെ ഇത്രയും ആഴത്തില്‍ അറിഞ്ഞ ഒരു കഥാകാരി മറ്റാരാണ്‌ നമുക്ക് ഉള്ളത് ?

പണ്ട് ഓര്‍ക്കുട്ടില്‍ ഞാന്‍ എന്റെ പ്രിയപ്പെട്ട എഴുത്തുകാരി ആയിട്ട് മാധവിക്കുട്ടിയുടെ ലിങ്ക്സ് ഇട്ടപ്പോള്‍ അതിനെ പ്രതിഷേധിക്കാന്‍ വരെ തുനിഞ്ഞ പുരുഷ സുഹൃത്തുകള്‍ എനിക്കുണ്ട് ..അയ്യേ , മാധവിക്കുട്ടിയുടെ ആരാധികയോ ..അവര്‍ അത്ര ശരി അല്ല. അപ്പോള്‍ മാധവിക്കുട്ടിയുടെ ആരാധികയും അത്ര ശരി അല്ല എന്ന ധ്വനി . ഹി ഹി .

ഞാന്‍ എറണാകുളം സെന്റ്‌ തെരേസാസില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ആണ് മാഥവിക്കുട്ട്യുടെ 'എന്‍റെ കഥ' ആദ്യമായിട്ട് വായിച്ചത്‌ .അന്ന് എനിക്ക് ഒരു കൂട്ടുകാരി ഉണ്ടായിരുന്നു , അജിത . ഞങ്ങള്‍ രണ്ടു പേരും ഒരു പോലെ മാധവിക്കുട്ട്യെ ഇഷ്ട്ടപ്പെട്ടിരുന്നു . അജിതയാണ് ബുക്ക്‌ കൊണ്ടേ തന്നത് . വായിച്ചു കഴിഞ്ഞപ്പോ ഞാനും ഒന്ന് ഞെട്ടി . ഇത് ശരിക്കും ഒരു ആത്മകഥ ആണോ അതോ കൊറേ ഫാന്റസി ആണോ എന്നായിരുന്നു ഞങ്ങളുടെ സംശയം . പിന്നീട് കഥാകാരി തന്നെ പറഞ്ഞിട്ടുണ്ട് അതും ഒരു കഥ തന്നെ ആയിരുന്നു എന്ന്. പക്ഷെ എന്‍റെ കഥ എന്ന പേരില്‍ ഇറക്കിയത് കൊണ്ടു കൊറേ തെറ്റിദ്ധരിക്കപ്പെട്ടു അവര്‍. ഒരു പാട് വേദനിക്കുകയും ചെയ്തു.എന്നിട്ടും അതിനെയൊക്കെ അതിജീവിച്ചു ഒത്തിരി ആരാധകരെ സൃഷ്ടിച്ച വളരെ അധികം നയിര്‍മല്യമുള്ള ഒരു വ്യക്തി ആയിരുന്നു അവര്‍. നമിക്കാതെ വയ്യ !.

എനിക്കേറ്റവും ഇഷ്ട്ടമുള്ള സിനിമ ആയ ലെനിന്‍ രാജേന്ദ്രന്റെ 'മഴ' മാധവിക്കുട്ടിയുടെ 'നഷ്ട്ടപ്പെട്ട നീലാംബരി ' എന്ന കഥയാണ് . നമ്മളില്‍ പലരും അവരുടെ മനസ്സ് പോലെ തന്നെ ചിന്തിക്കുന്നവര്‍ ആണ്. പക്ഷെ ഒക്കെ തുറന്നു പറയാന്‍ അവര്‍ക്കുള്ളത്ര ധൈര്യം ഇല്ല എന്നതാണ് സത്യം . ഇതൊക്കെ പറഞ്ഞാല്‍ മറ്റുള്ളവര്‍ നമ്മളെയും തെറ്റിദ്ധരിക്കില്ലേ എന്ന ആകുലതയാണ് ഇതിന്റെ പിന്നില്‍ . എന്തിനു പറയാന്‍. ഒരു ബ്ലോഗ്‌ സ്വന്തമായിട്ട് ഉണ്ടെങ്കില്‍ പോലും അതിലെഴുതുമ്പോള്‍ നമ്മള്‍ വീണ്ടും ഒന്നു വായിച്ചു നോക്കാരില്ലേ ? ഇതില്‍ കൂടുതല്‍ തുറന്നു എഴുതിയാല്‍ കല്ലെറിയും എന്ന് പേടിച്ചു പലതും നമ്മള്‍ വിഴുങ്ങാരില്ലേ ? നമ്മുടെ ഇമേജ് തകരാര്‍ ആവാതിരിക്കാന്‍ നമ്മള്‍ ശ്രധിക്കാരില്ലേ ?

പണ്ടു ഒരു യേശുക്രിസ്തു ഉണ്ടായിരുന്നത് കൊണ്ടു 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ' എന്നു വിളിച്ചു പറയാന്‍ ആളുണ്ടായിരുന്നു . ഇന്ന് അങ്ങനെ ഒരാള്‍ ഇല്ലാതെ പോയത് കൊണ്ടു പാവം മാധവിക്കുട്ട്യെ നമ്മള്‍ മലയാളികള്‍ കല്ലെറിഞ്ഞും , തെറി കത്തുകള്‍ എഴുതിയും പൂനയിലേക്ക്‌ ആട്ടിപ്പായിച്ചു . ഇപ്പൊ മരിച്ചു കഴിഞ്ഞപ്പോള്‍ ചാനല്‍ ആയ ചാനല്‍ എല്ലാം ദിവസങ്ങള്‍ ആയിട്ട് അവരെ വാഴ്ത്തി പുകഴ്ത്തുകയാണ് . We are all hypocrites.

അവരുടെ സൌന്ദര്യം കണ്ടു ഞാന്‍ അതിശയിച്ചു പോയിട്ടുണ്ട് . പ്രായമാകുന്തോറും കൂടുതല്‍ സുന്ദരിയായി വരുകയായിരുന്നു അവര്‍!! എന്നും എന്നും പ്രണയവും സ്നേഹവും പ്രകൃതിയും ഇഷ്ട വിഷയം ആക്കിയ എന്‍റെ പ്രിയ സുന്ദരിയായ കഥാകാരിക്ക് സ്നേഹപൂര്‍വ്വം.....ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു .