Friday, August 29, 2008

വൈകി വന്നത്



കഴിഞ്ഞ നാലഞ്ച്‌ ദിവസമായിട്ടു ഞങ്ങളുടെ regional ഓഫീസില്‍ deputationil ആയിരുന്നു ഞാന്‍ .. എന്‍റെ കൂടെ ഒരു അസിസ്റ്റന്റ് കൂടി ഉണ്ടായിരുന്നു. എന്റെ ബര്ത്ഡേ യുടെ അടുത്ത ദിവസം രാവിലെ അവിടെ ചെന്നപ്പോ അവള്‍ എന്‍റെ കൈ രണ്ടും പിടിച്ചിട്ടു എനിക്കു belated ജന്മദിനാശംസകള്‍ നേര്‍ന്നു . ഞാന്‍ പറഞ്ഞു, ഓ അത് ഇന്നലെ അല്ലേ, ഇനി ഇപ്പൊ എന്തോന്ന് വിഷ് ആണെന്ന്. പക്ഷെ അവളുടെ ഈ പ്രവൃത്തി രണ്ടു കണ്ണുകള്‍ ശ്രദ്ധിച്ചിരുന്നു .
എനിക്ക് ചെയ്യേണ്ട ജോലി അക്കൌന്ട്സ് departmentil ആയിരുന്നു . അവിടെ സാലറി , അക്കൌന്ട്സ്, IT ഒക്കെ ഒരു separated വിങ്ങില്‍ ആണ്. അവിടെ ഉള്ളവര്‍ക്ക് താഴെ ഉള്ള മറ്റു വകുപ്പുകളുംആയിട്ടു ഒരു ബന്ധവും ഇല്ല . താഴെ ഉള്ളവര്‍ നവഗ്രഹങ്ങള്‍ പോലെ ആണെന്നാണ് സംസാരം. അതായത് ഒരാള്‍ മറ്റൊരാളുടെ എതിരെ ഇരിക്കൂ , ചിന്തിക്കൂ , പ്രവര്‍ത്തിക്കൂ എന്ന് സാരം . ഈ സൗകര്യം മുതലെടുത്ത്‌ അക്കൌന്ട്സ്കാര് ഇടക്കിക്കിടെ താഴെ ഉള്ളവര്‍ അറിയാതെ ചില കൊച്ചു കൊച്ചു ട്രീട്‌കള്‍ നടത്താറുണ്ട്‌ .

അന്നത്തെ ദിവസം ഒരു ഇരയെ കിട്ടാതെ നോക്കി ഇരിക്കയായിരുന്നു അവര്‍ . അപ്പോഴാണ് എന്‍റെ ബര്ത്ഡേ ന്യൂസ് അറിഞ്ഞത് .അതു പല ചെവികള്‍ വഴി പറഞ്ഞു ഉച്ചക്ക് ഉണ്ണാന്‍ ഒത്തു കൂടിയപ്പോ അവര്‍ എന്നോട് പറഞ്ഞു, ഇവിടെ ഞങ്ങള്‍ക്ക് ചെലവ് ചെയ്യാന്‍ ആള്‍ക്കാര്‍ ക്യൂ ആണ്, സത്യം പറഞ്ഞാല്‍ ഡേറ്റ് ഇല്ല, എന്നാലും ഇന്നും കൂടിയല്ലേ ഇവിടെ വര്‍ക്ക് ഉള്ളു, അതുകൊണ്ടു ഇന്നത്തെ ചാന്‍സ് എനിക്ക് തരാമെന്നു . ഞാന്‍ പറഞ്ഞു അതിനു എന്‍റെ ബര്ത്ഡേ ഇന്നു അല്ല.. അത് കഴിഞ്ഞു പോയി എന്ന്. അവര്‍ പറഞ്ഞതിനെ ഞാന്‍ അത്ര കാര്യമാക്കാനും പോയില്ല .

വീണ്ടും ഞങ്ങള്‍ ജോലി തിരക്കില്‍ മുഴുകി . 4 മണിയായപ്പോ ഞങ്ങളുടെ സെക്ഷന്‍ ലെ പ്യൂണ്‍ എന്‍റെ അടുത്ത് വന്നിട്ട് പറഞ്ഞു വൈകിട്ടത്തെ ചായക്ക്‌ പഴംപൊരി വാങ്ങിക്കാന്‍ മാഡം പൈസ തരുമെന്നു അവര്‍ പറഞ്ഞു എന്ന്. ഒന്നു ഉഴപ്പി നോക്കിയെന്കിലും പിന്നെ ചോദിച്ചപ്പോ ഒരു 100 രൂപ കൊടുത്താല്‍ കാര്യം കഴിയും. അധികം നിറുത്തി വിഷമിപ്പിക്കാതെ പൈസ എടുത്തു കൊടുത്തു.

നാലര ആയപ്പോഴേക്കും ഒരു colleague വന്നു പറഞ്ഞു, എല്ലാരും കാത്തിരിക്കയാണ്‌ ചായ കുടിക്കാന്‍ വരൂ എന്ന്. മറ്റുള്ളവരെല്ലാം ചായ കുടിക്കാന്‍ പോയി. രഹസ്യമായിട്ടുള്ള ചായകുടി ആയതു കാരണം ഞങ്ങളുടെ ട്രെയിനിംഗ് റൂമില്‍ വെച്ചാണ്‌ സംഗതി. a/c റൂം ആണു അത്. അടച്ചിട്ടാല്‍ അകത്തു നടക്കുന്നത് പുറത്ത് അറിയില്ല എന്ന സൗകര്യം കൂടി ഉണ്ട്. ഞങ്ങള്‍ എല്ലാരും കൂടി അവിടേക്ക് പോയി. ഞാന്‍ ഡോര്‍ തുറന്നതും , സിനിമയില്‍ ഒക്കെ കാണുന്ന പോലെ എന്നെ എതിരേറ്റത് കൈയ്യടിയും പാട്ടുമാണ്‌ . .’happy birthday to you, dear……May God Bless You…’ തികച്ചും ഒരു സര്‍പ്രൈസ് ആയിരുന്നു അത് എനിക്ക്.ഞാന്‍ ആകെ ഒന്നു ചമ്മി .മെഴുതിരികള്‍ക്കും കേക്കിനും പകരം ചൂടന്‍ പഴംപൊരിയും ആവിപറക്കുന്ന ചായയും , പൊട്ടിച്ചിരിക്കുന്ന മുഘങ്ങളും !! ഹൊ, രഹസ്യമായിട്ടു വെച്ച ഒരു സംഗതി പുറത്തായതും പോരാഞ്ഞു അത് ഇങ്ങനെ കൊട്ടി ഘോഷിക്കയും കൂടി ആയാല്‍ ? :P

എന്തായാലും എനിക്ക് ഒരു പാടു സന്തോഷം തോന്നി. അതേ, കൊച്ചു കൊച്ചു സന്തോഷങ്ങള്‍ !!എന്നിട്ടോ വല്യ സന്തോഷത്തോടെ ഈ കാര്യം വീട്ടില്‍ വന്നു പറഞ്ഞപ്പോ എന്‍റെ അദ്ദേഹത്തിന്റെ വക കമന്റ് , ‘ഇതില്‍ ഇപ്പോ ഇത്ര സന്തോഷിക്കാന്‍ എന്താ ഉള്ളത് ? ’ ഓഹോ അപ്പോ സന്തോഷിക്കാന്‍ ഇതിലും വലിയ കാര്യങ്ങള്‍ വേണോ? വലിയ വലിയ കാര്യങ്ങള്‍ വന്നിട്ട് സന്തോഷിക്കാം എന്ന് വെച്ചു കാത്തിരുന്നിട്ട് വലുതൊന്നും വന്നില്ലെങ്ങിലോ ? അപ്പോ പിന്നെ എപ്പോഴാ നമ്മള്‍ ഒന്നു സന്തോഷിക്കുന്നത് ? അത് കൊണ്ട് എനിക്ക് ഇത്രയൊക്കെ മതി. ഇനി നിങ്ങള്‍ പറയു .കേള്‍ക്കട്ടെ. :)

Sunday, August 24, 2008

ഒന്നു ചോദിച്ചോട്ടെ?

എന്നെ അടുത്തിടെ ഒരു പാടു വേദനിപ്പിച്ച ഒരു സംഭവം ഉണ്ടായി. ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍ ഞാന്‍ എന്നോടെ തന്നെ ചോദിച്ചു. ഞാന്‍ അടുത്തറിയുന്ന ഒരു പെണ്‍കുട്ടി. നല്ല സൌന്ദര്യവും, വിദ്യാഭ്യാസവും ഉള്ളവള്‍. പഠിക്കാന്‍ മിടുക്കിയായ അവള്‍ CA പാസ്സായി. അവളെ ഞങ്ങള്‍ ഒരു MBA കാരന്‍ മിടുക്കന്‍ ചെറുക്കനെ കൊണ്ടു കല്യാണവും കഴിപ്പിച്ചു.രണ്ടു പേരെയും കണ്ടാല്‍ ആളുകള്‍ 'made for each other' എന്ന് സംശയം ഇല്ലാതെ പറയും. കല്യാണം ഒക്കെ കഴിഞ്ഞു രണ്ടു മക്കളും ആയി. രണ്ടാഴ്ച മുന്നേ അവള്‍ പറയുകയാണ് അവള്ക്ക് divorce വേണമെന്നു. അവള്ക്ക് മാസം 80000 രൂപയും അവന് 50000 രൂപയുമാണ് ശമ്പളം. അവള്‍ക്കിപ്പോ ഭര്‍ത്താവിനെ വേണ്ട, മക്കളേം വേണ്ട..ഇത്രയും കാലം ഞാന്‍ സഹിച്ചു, ഇനി വയ്യ, എനിക്കിങ്ങനെ ജീവിക്കേണ്ട കാര്യം ഇല്ല. ഇനിയുള്ള കാലം അവള്ക്ക് സ്വതന്ത്രമായിട്ട് നടക്കണം പോലും. ഒരു MNC യിലാണ് അവള്‍ വര്ക്ക് ചെയ്യുന്നത്. അതിന്റെ ആവശ്യത്തിനയിട്ടു അവള്ക്ക് ഇടക്കിടെ ബാഗ്ലൂര്‍, മുംബൈ ഒക്കെ ടൂര്‍ ഉണ്ടാവാറുണ്ട്. അപ്പൊ മക്കളെ നോക്കാന്‍ വേലക്കാരിയെ വെച്ചിട്ടുണ്ട്. പക്ഷെ വേലക്കാരി നോക്കി നോക്കി കുട്ടികള്‍ രണ്ടു പേരുടേയും മുഖത്തേയ്ക്ക് നോക്കിയാല്‍ അറിയാം അവര്‍ 'neglected kids' ആണെന്ന്. അവള്ക്ക് ടൂര്‍ യാത്രകള്‍ കൂടിയപ്പോ അവനും കമ്പനിയില്‍ ടൂറിനു പോവാന്‍ തുടങ്ങി. രാവിലെ അവള്‍ ജോലിക്ക് പോയാല്‍ വന്നു കയറുന്നത് രാത്രി 9 മണിക്ക്. എപ്പോഴോ തുടങ്ങിയ ശീത സമരം ആണ്. സംഗതി ഇപ്പൊ ആകെ തകരാറായി . അവള്‍ക്കാണ് divorce വേണമെന്ന വാശി. ആര് പറഞ്ഞിട്ടും കേള്‍ക്കാതെ അവള്‍ ഒറ്റക്കാലില്‍ നില്ക്കുകയാണ്. കൂടുതല്‍ നിങ്ങള്‍ നിര്‍ബന്ധിച്ചാല്‍ ഞാന്‍ ചാവുമെന്ന ഭീഷണിയും തുടങ്ങി. അവനാനെങ്ങില്‍ മക്കളെ കരുതി എന്ത് വിട്ടുവീഴ്ചക്കും തയാര്‍. ഇപ്പൊ രണ്ടുപേരെയും ഒരു ഡോക്ടര്‍ councelling നടത്തിക്കൊണ്ടിരിക്കുന്നു.

ഞാന്‍ ഒന്നു ചോദിക്കട്ടെ കൂട്ടരേ ഇവിടെ എവിടെ ആണ് തകരാര്‍ പറ്റിയത്? ഏത് അമ്മയാണ് സ്വന്തം കുഞ്ഞുങ്ങളെ പോലും വേണ്ടാന്ന് വെക്കുന്നത്? എന്ത് സന്തോഷം ആണ് അവള്‍ തേടി പോവുന്നത്? ആരില്‍ നിന്നാണ് അവള്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നത്? സ്വന്തം ഉത്തരവാതിത്തങ്ങളില്‍ നിന്നോ? എന്നിട്ട് എന്ത് നേടും? എവിടെയാണ് ശരിയും തെറ്റും? എങ്ങിനെ ഇത്രയ്ക്കു സ്വാര്‍ത്ഥത നമുക്കു വന്നു? ഇഗോ ക്ലാഷ് ഇത്ര വികൃതമോ? എന്ത് കൊണ്ടു അവള്ക്ക് സ്വന്തം കുടുംബത്തില്‍ സന്തോഷം കണ്ടെത്താന്‍ കഴിഞ്ഞില്ല? പഠിക്കുന്തോറും കൂടുതല്‍ വിവരം ഉണ്ടാകുന്നതിനു പകരം ഇവിടെ രണ്ടു പേര്‍ക്കും എന്താണ് സംഭവിച്ചത്?

വീണ്ടും ഞാന്‍ ചോദിക്കട്ടെ ? നമ്മള്‍ എവിടെക്കാണ്‌ ഇത്ര തിരക്കിട്ട് ഓടുന്നത്? ചുറ്റുമുള്ള കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്തെ നമ്മള്‍ കാണാതെ പോവുന്നത്? നിങ്ങള്‍ എപ്പോഴാണ് ഒരു മൂളിപ്പാട്ട് പാടിയത്?നിങ്ങള്‍ സൂര്യാസ്തമയം കണ്ടിട്ട് എത്ര ദിവസമായി? പൂര്‍ണചന്ദ്രനെ നിങ്ങള്‍ എന്നാണ് നോക്കി നിന്നത്? തിരക്ക് പിടിച്ചു പോവുമ്പോ നിങ്ങളുടെ വഴിയരുകില്‍ വിടര്‍ന്നു നിന്ന പൂവിനെ ശ്രദ്ധിക്കാതെ നിങ്ങള്‍ എവിടെക്കാണ്‌ ഓടുന്നത്? എപ്പോഴാണ് ഒരു കൊച്ചു പൂവിന്റെ സുഗന്ധം ആസ്വദിക്കാന്‍ മുഖം കുനിച്ചത്? എപ്പോഴാണ് അതി രാവിലെ ഒരു കപ്പു കാപ്പിയുമായി നിങ്ങള്‍ പൂന്തോട്ടത്തിലൂടെ നടന്നത്? എപ്പോഴാണ് ഒരു കുഞ്ഞിന്റെ പുഞ്ചിരി കണ്ടു മനസ്സു നിറഞ്ഞത്? ഇതൊക്കെ നിങ്ങള്‍ക്ക് ഇഷ്ടം അല്ലെ? പിന്നെ എന്തെ ഇതൊന്നും ഇപ്പൊ ചെയ്യാത്തത്? എന്തിന് വേണ്ടി? ചുറ്റുമുള്ള കൊച്ചു കൊച്ചു സന്തോഷങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ നമ്മള്‍ എന്ന് പഠിച്ചു?

സന്തോഷം ഒരിക്കലും നമ്മെ തേടി വരില്ല നമ്മള്‍ സന്തോഷം തേടി പോവുക തന്നെ വേണം. ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ നമുക്കു ചുറ്റിലും ഉണ്ട്. അത് കണ്ടെത്തുക. നമ്മുടെ ഒക്കെ ഉള്ളില്‍ ഒരു കൊച്ചു കുട്ടി ഉണ്ട്. ലാളന ഏല്‍ക്കാന്‍, പൊട്ടി ചിരിക്കാന്‍, ഒരു തലോടന്‍ ഏല്‍ക്കാന്‍ ഒക്കെ കൊതിക്കുന്ന ഒരു കുട്ടി. അതിനെ വളരാന്‍ അനുവദിക്കരുത്. വല്ലപ്പോഴുമെങ്ങിലും ഈ കുട്ടിയെ കൂടി സന്തോഷിപ്പിക്കാന്‍ ശ്രമിക്കുക !!

കുറിപ്പ് : ഇന്നലെ കൃഷ്ണജയന്തി. ഇന്നു രാധാജയന്തി. മനസ്സിലായില്ല അല്ലെ? ഇന്നു ഈ രാധയുടെ പിറന്നാള്‍. ഈ കണ്ടുപിടിത്തം സ്വകാര്യമായി എന്നോട് പറഞ്ഞ പ്രിയ സുഹൃത്തിനു നന്ദി !!

Wednesday, August 20, 2008

പരദൂഷണം

എന്റെ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്നത് ഈയിടെ ട്രാന്‍സ്ഫര്‍ ആയിട്ടുവന്ന ഒരു ഓഫീസര്‍ ആണ്. കമ്പ്യൂട്ടറിന്റെ abcd അറിയില്ല. 2 മാസം കൊണ്ടു ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും പഠിച്ചു. മാറ്റതിനോടെ എപ്പോഴും എതിര്തുനില്‍ക്കുന്ന ഒരു ടൈപ്പ് . ഓഫീസിലെ നാരീജനങ്ങള്‍ അടക്കത്തില്‍ ഇദ്ദേഹത്തെ 'സില്‍ക്ക് സ്മിത ' എന്നാണ് വിളിക്കുന്നത് . കാരണം പലതുണ്ട് .

1.ആവശ്യത്തിലധികം തടി ഉണ്ട് ഇദ്ദേഹത്തിനു . ഷര്‍ട്ടിന്റെ ആദ്യത്തെ 3 ബട്ടണുകള്‍ മിക്കവാറും തുറന്നിരിക്കും. കാലത്തു കുട്ടപ്പനായിട്ട് ഇന്സേര്ട്ട് ഒക്കെ ചെയ്തു വന്നാലും വൈകിട്ട് വീട്ടിലേക്ക് പോവാരകുമ്പോ ചില സ്കൂള്‍ കുട്ടികളെ പോലെ ഷര്‍ട്ട്‌ വെളിയില്‍ ചാടി കാണും.

2. പിന്നെ ഞങ്ങള്‍ 18 പേര്‍ക്കും കൂടി ഇവിടെ 3 ടോഇലെറ്റ് ഉണ്ട്. എന്നാലും വിദ്വാന്‍ കാര്യം സാധിക്കുന്നത് ഞങ്ങളുടെ കാര്‍ ഷെഡിന്റെ അടുത്തുള്ള പറമ്പിലാണ്.

3.പെണ്ണുങ്ങളെ പോലെ ഇദ്ദേഹം ഇടയ്ക്കിടയ്ക്ക് നഖം കടിച്ചു ഇരിക്കാറുണ്ട് . ആരുടേയും മുഗത്ത് നോക്കി സംസാരിക്കില്ല.

അങ്ങനെ ഇരിക്കെ ഒരു ദിവസം വിദ്വാനു ഒരു ലെറ്റര്‍ ടൈപ്പ് ചെയ്യേണ്ടി വന്നു. പുള്ളി ടൈപ്പ് ചെയ്തതിനു ശേഷം സീറ്റില്‍ നിന്നു എണീറ്റ്‌ പോയപ്പോ അത് വഴി വന്ന കാഷ്യര്‍ ഫോണ്ട് അല്പം വലുതാക്കി വെച്ചു. തിരിച്ചു വന്നപ്പോ ആകെ ബഹളം ..ഞാന്‍ ഇങ്ങനെ അല്ലെല്ലോ ചെയ്തത് ..ഇതെന്താ എന്നൊക്കെ. കാഷ്യര്‍ ഓടി വന്നു സമാധാനിപ്പിച്ചു . ഇല്ല സര്‍, ലെറ്റര്‍ ശരിയായി വന്നോളും , സര്‍ ടൈപ്പ് ചെയ്തോളു എന്ന് പറഞ്ഞു പോയി. ഏതാണ്ട് രണ്ടു മണിക്കൂറുകള്‍ക്കു ശേഷം ഞാന്‍ നോക്കുമ്പോള്‍ ഒക്കെ കംപുട്ടെരിലേക്ക് നോക്കി നഖം കടിച്ചിരിപ്പുണ്ട്‌ . കൊറേ കഴിഞ്ഞു ഇദ്ദേഹം കൈ കൊണ്ടു എഴുതിയ ലെറ്റര്‍ അയക്കാന്‍ കൊടുത്തു. അപ്പോള്‍ കാഷ്യര്‍ ചോദിച്ചു 'സര്‍ ടൈപ്പ് ചെയ്ത ലെറ്റര്‍ എന്തെ ?' 'ഓ, അതോ, അത് ഞാന്‍ കൊറേ നേരം നോക്കിയിരുന്നിട്ടും വരുന്നില്ല ' എന്ന്. ഓഫീസില്‍ കൂട്ടച്ചിരി . കാര്യം പിടികിട്ടിയോ കൂട്ടരേ ? പ്രിന്റെരില്‍ നിന്നു പ്രിന്റ് വരുന്നതു പോലെ മോണിറ്ററില്‍ നിന്നും ലെറ്റര്‍ തനിയെ ചാടി വരുമെന്ന വിചാരത്തില്‍ അദ്ദേഹം നഖം കടിച്ചു നോക്കിയിരുന്നു . നഖം കടിച്ചു തീര്‍ന്നിട്ടും വരാതെ ആയപ്പോ ഒടുക്കം കാര്യം ഉപേക്ഷിച്ചു തനിയെ എഴുതിയതാണ് . പിന്നെ കാഷ്യര്‍ എണീറ്റ്‌ വന്നു പ്രിന്റ് ഓര്‍ഡര്‍ കൊടുത്തു ലെറ്റര്‍ എടുത്തും കൊണ്ടു പോയി. അപ്പോഴും സില്‍ക്കിന് കാര്യം മനസ്സിലായോ ആവോ? ഇങ്ങനെയും ഉണ്ട് ഓഫീസര്‍മാര്‍ . പറയുമ്പോ പറയണമല്ലോ ഇദ്ദേഹം എന്റെ സീനിയര്‍ ആണ് !!! പബ്ലിക് സെക്ടറിലെ ഒരു പാവം വിവരദോഷി !!

Friday, August 15, 2008

ഒരു വെക്കേഷന്‍

ഒരു പാടു പ്രാവശ്യം പല പല ഒഴിവുകഴിവുകള്‍ പറഞ്ഞതിന് ശേഷം ഒടുവില്‍ എനിക്ക് എന്റെ വീടും നാടും വിട്ടിട്ടു ഫരിദബദിലെക്കു ഒന്നര മാസത്തെ ട്രെയിനിംഗ് നു പോവേണ്ടി വന്നു. കേരളത്തില്‍ നിന്നു ഞങ്ങള്‍ രണ്ടു പേര്‍ മാത്രം. രണ്ടര ദിവസത്തെ യാത്ര. കൂടെയുള്ള കക്ഷി ലക്ഷ്മി എന്റെ ധൈര്യത്തിലാണ് വന്നത്. അപ്പൊ പിന്നെ ഇല്ലാത്ത ധൈര്യം ഉണ്ടെന്നു വരുത്തുകയെ മാര്‍ഗമുണ്ടയുല്ല് . കണ്ണെത്താത്ത ദൂരത്തോളം നീണ്ടു കിടക്കുന്ന കടുക് പാടങ്ങളും , ഗോതമ്പ് പാടങ്ങളും, പിന്നെ കൊന്ഗന് തുരന്ഗലുമ് കണ്ടു മടുക്കുമ്പോ ഞാന്‍ പതിയെ എന്റെ ബുക്ക് വായനയിലേക്കും ഉറക്കത്തിലേക്കും കടന്നു. ഡല്‍ഹിയിലെ ബന്ധുവിനോട് വിളിച്ചു പറഞ്ഞതു കാരണം അവര് രണ്ടു പേരും railwaystationil വന്നിരുന്നു. ഞങ്ങളെ ക്യാമ്പസ്സില്‍ എത്തിച്ചതിന് ശേഷമേ അവര്‍ മടങ്ങിയുള്ളൂ .
ആദ്യത്തെ ഒരാഴ്ച കടന്നു പോകാന്‍ ഭയങ്കര പ്രയാസം ആയിരുന്നു. എന്നും രാത്രി വിളിക്കം എന്ന ഉറപ്പിലാണ് ഞാന്‍ പോന്നത് . അത് എന്നും രാവിലെയും രാത്രിയുമായി . ഫെബ്രുവരി പകുതിയിലാണ്‌ അവിടെ എത്തിയത് . നല്ല തണുപ്പുള്ള പ്രഭാതങ്ങള്‍ ആയിരുന്നു അപ്പൊ. ചെന്നപാടെ ഞങ്ങള്‍ ഗോവയില്‍ നിന്നു വന്ന മരിയയോടും , രന്ഞുവിനോടും ,ബാംഗ്ലൂരില്‍ നിന്നു വന്ന സന്തോഷിനോടും ബാലകൃഷ്ണയോടും കമ്പനി കൂടി. . ക്ലാസ്സ് മുഴുവന്‍ അവിയല്‍ പരുവം ആയിരുന്നു . ഇന്ത്യയുടെ എല്ലാ ഭാഗത്ത് നിന്നും വന്നവര്‍ .. ഏതെല്ലാം ഭാഷകള്‍ ..ഹിന്ദി ആതാ ഹേ ? എന്ന് ചോദിച്ചപ്പോ ആദ്യം കാര്യം പിടികിട്ടിയില്ല . നമ്മള്‍ ബുക്കില്‍ വായിച്ചു പഠിച്ച ഹിന്ദി കൊണ്ടൊന്നും ഒരു രക്ഷയും ഇല്ല. പലര്ക്കും ഇംഗ്ലീഷ് നല്ല വശവും ഇല്ല. പക്ഷെ തിരിച്ചു പോരുന്നതിനു മുന്നേ അത്യാവശ്യം നിന്നു പിഴക്കാനുള്ള ഹിന്ദിയൊക്കെ പഠിച്ചു.
ആദ്യത്തെ ആഴ്ച കഴിഞ്ഞപ്പോ ഞങ്ങള്‍ വീണ്ടും കോളേജ് ജീവിതത്തിലേക്ക് കടന്നത് പോലെ. ക്ലാസ്സ് എടുക്കുന്നതിനിടയിലെ നോട്സ് കൈമാറലും , മലയാളത്തില്‍ കളിയാക്കാനും ഒക്കെ തുടങ്ങി . ക്യാമ്പസ്സില്‍ തന്നെ യോഗയും , indoor courtum , ലൈബ്രറിയും , ഡോക്ടറും ഒക്കെ ഉണ്ട്. രെസ്ടുരന്റിലേക്ക് പോകുന്ന വഴി ചൈനീസ് ഓറഞ്ച് ഒരു ചെടി നിറയെ പഴുത്തു നില്‍പ്പുണ്ട്‌ . നമ്മുടെ ചെറുനാരങ്ങയുടെ വലുപ്പമുള്ള oranges ആണ് . അവിടെ ഒക്കെ അത് നിറയെ ഉണ്ട്. എല്ലാ വൈകുന്നേരങ്ങളിലും ക്ലാസ്സ് കഴിയുമ്പോ തെണ്ടാന്‍ ഇറങ്ങും , അടുത്ത് തന്നെ ഒരു പാര്ക്ക് ഉണ്ട്, പിന്നെ ഒരു multiplex ഷോപ്പിങ്ങ് മാള്‍ , ഫരിടബാദ് no .1 മാര്ക്കറ്റ് . വീകെണ്ട്സില്‍ ഞങ്ങള്‍ ടാക്സി എടുത്തു ഡെല്‍ഹിയില്‍ പോവും . ചാന്ദ്നി ചവ്കില്‍ പോയി ഷോപ്പിങ്ങ് നടത്തി, sight seeing നു മാത്രം ആയിട്ടു ഒരു weekend ചിലവഴിച്ചു .
മൂന്നാമത്തെ ആഴ്ച ഞങ്ങളെ ഇന്‍സ്റ്റിട്യൂട്ട് തന്നെ ആഗ്രയില്‍ കൊണ്ടു പോയി താജ് കാണിക്കാന്‍ . പോകുന്ന വഴി ശ്രീകൃഷ്ണന്റെ മതുരയിലും . കൃഷ്ണന്റെ ജന്മ സ്ഥലം കണ്ടു. അവിടെ കൃഷ്ണന്‍ ജനിച്ചതിനു തൊട്ടു മുകളില്‍ കാണുന്നത് മുസ്ലിംസ് ന്റെ ഒരു ടോംബ് ആണ് . എവിടെയും ബ്ലാക്ക്‌ കാറ്റ്സ് സെക്യൂരിറ്റി . റോഡ് മുഴവന്‍ ചുവപ്പ് നിറത്തിലുള്ള റോസാപൂ വില്‍ക്കാന്‍ വെച്ചിട്ടുണ്ട് , ഞാന്‍ വാങ്ങി ബാഗില്‍ ഇട്ട പൂവിന്റെ മണം എത്രയോ ദിവസം തങ്ങി നിന്നിരുന്നു. രാധ ഓടി നടന്ന വൃന്ദാവനം കണ്ടു. എല്ലായിടത്തും കൃഷ്ണന്ന്റെ ഗോക്കള്‍ . താഴെ നോക്കി നടന്നില്ലേല്‍ ചാണകം ചവിട്ടും !! വൃത്തിഹീനമായ ചുറ്റുപാടുകള്‍ .
താജ് മഹല്‍ കണ്ടു. വെള്ള മാര്‍ബിളില്‍ തീര്ത്ത മഹത്തായ സംഭവം . യമുനയും കടംബുപൂകളും കണ്ടു. എങ്ങിലും ഒരു ശവകുടീരം ആണെല്ലോ കാണുന്നത് എന്ന ഒരു ദുഗം മനസ്സില്‍‌ നിറഞ്ഞു. ടാജിന്റെ മുറ്റത്തെ പുല്‍ത്തകിടിയില്‍ ഞങ്ങള്‍ വട്ടം കൂടി ഇരുന്നു. ഘാബ സര്‍ പാട്ടു പടി. saxena സാഹെബ് സൈഗാളിന്റെ 'സോജാ രാജകുമാരി ..' കരഞ്ഞു കൊണ്ടു പാടി. ഞാന്‍ ഈശ്വര ഈ സമയത്ത് ഇവിടെ ഇവരുടെ കൂടെ ഒരു സായന്തനം ചിലവഴിക്കാന്‍ എനിക്ക് അവസരം തന്ന ദൈവത്തെ ഓര്ത്തു. തിരിച്ചു വരുന്ന വഴി ഞങ്ങള്‍ പല ഭാഷകളില്‍ പാട്ടു പാടി. എന്നെകൊണ്ട് തമിഴന്മാര്‍ മലയാളം പാട്ടു പാടിച്ചു . അവര്ക്കു കേള്‍ക്കേണ്ടത് 'മാനസ മൈനെ വരു‌ ' .

ട്രെയിനിംഗ് തീരുന്ന ആഴ്ച, മാര്‍ച്ച് അവസാനം എല്ലാവര്ക്കും വിരഹ വേദന . അത് വരെ ഞങ്ങള്‍ എല്ലാവരും നിത്യ ജീവിതത്തിന്റെ എല്ലാ തിരക്കുകളിലും നിന്നു മാറി നില്‍ക്കുകയായിരുന്നു , ഇനി back to square one. അവസാന ദിവസം രാത്രി എല്ലാരും കൂടി മെസ്സ് ഹാള്‍ ന്റെ ഗര്‍ടെനില്‍ ഒത്തു കൂടി. ക്യാമ്പ് ഫയര്‍ ഉണ്ടായിരുന്നു. പാട്ടും ഡാന്‍സും ഒക്കെ തുടങ്ങി. ഇനി എന്നാണ് വരുക , എന്ന് ഇനി ഈ മുഗങ്ങള്‍ കാണും എന്ന് ആര്ക്കും തീര്‍ച്ചയില്ല . എല്ലാവരും വിസിറ്റിംഗ് കാര്ഡ് അന്യോന്യം കൈമാറി . assamese പാട്ടുകളും , bengali പാട്ടുകളും, ഒറിയ പാട്ടുകളും ഒക്കെ ഞാന്‍ ആദ്യമായിട്ട് കേള്‍ക്കുകയാണ് . നമ്മുടെ മലയാളം പാടി കഴിഞപ്പോ അവര്‍ കൈയടിച്ചു . എന്ത് മനസ്സിലായിട്ടാണോ ആവോ?

തിരിച്ചു വീണ്ടും രാജധാനിയില്‍ , എന്റെ പ്രിയപ്പെട്ടവരുടെ ഇടയിലേക്ക് . railwaystationil കാത്തു നിന്ന husbandinte മുഗത്ത് കൂട് വിട്ടു പറന്നു പോയ കിളിയെ തിരികെ കിട്ടിയതിന്റെ സന്തോഷം. അത് എന്റെ മനസ്സിലേക്കും പടര്ന്നു...

Tuesday, August 12, 2008

പൂവ് തേടി നടന്നപ്പോള്‍

കുറച്ചു നാളുകളായി ഞാന്‍ ഒരു പൂ തേടി നടക്കുകയായിരുന്നു . അവസാനം അത് കണ്ടെത്തി. അപ്പോഴതിന്റെ പേരു എന്താണെന്ന ഒരു സംശയം. ഇതു ചെമ്പകമോ അതോ പാലയോ ? . ഗൂഗിളില്‍ സേര്‍ച്ച് ചെയ്തപ്പോ ഇതിന് ചെമ്പകം എന്നാണ് പേര്. പിന്നെങ്ങനെ എന്‍റെ മനസ്സില്‍ മാത്രം ഇത് പാലപൂ ആയി? ഈ പൂവിനു വളരെ സൌമ്യമായ ഒരു സുഗന്ധം ഉണ്ട്‌. രണ്ട്‌ നിറത്തില്‍ കണ്ടു വരുന്നുണ്ട്. വെള്ളയും മഞ്ഞയും കലര്‍ന്നും , ഇളം ചുവപ്പും വെള്ളയും കലര്‍ന്നും. ഇതു അമ്പലങ്ങളുടെയും കാവുകളുടെയും അരികെ കാണും. ഈ പൂവ് ഞാന്‍ ഒന്നു മുതല്‍ നാല് വരെ പഠിച്ച എന്‍റെ സ്കൂളിന്റെ മുറ്റത്ത്‌ നിറയെ ഉണ്ടായിരു‌നു . ഇതിന്‍റെ പൂക്കള്‍ ആയിരുന്നു കുട്ടിക്കാലത്ത് എനിക്കു ചുറ്റും. എന്നിട്ടും ഞാന്‍ ഇപ്പോ കണ്ടെത്തിയ പൂമരങ്ങളും പൂവും എന്‍റെ മനസ്സിലുള്ള പൂ പോലാകുന്നില്ല . അല്ലെന്ങിലും ഞാന്‍ ചുമ്മാ അങ്ങനെ ആഗ്രഹിച്ചിട്ടു കാര്യമില്ലെല്ലോ . നമുക്കു ആര്ക്കെങ്ങിലും ഇപ്പൊ പണ്ടു സിനിമ കാണുമ്പോഴുള്ള സന്തോഷം കിട്ടുമോ , പണ്ടു അമ്മ ഉണ്ടാക്കിത്തന്ന കറികളുടെ രുചി കിട്ടുമോ, പണ്ടത്തെ പാട്ടുകളുടെ സുഖം കിട്ടുമോ, പണ്ടത്തെ ഓണത്തിന്റെ മധുരം കിട്ടുമോ? അത് കൊണ്ടു ഞാന്‍ പൂ തേടല്‍ ഇതോടെ നിറുത്തി..കാരണം ഒന്നുമൊന്നും പണ്ടത്തെ പോലാവുന്നില്ല . ഒരു പക്ഷെ ഞാന്‍ എന്‍റെ ബാല്യകാലം ആണോ തിരയുന്നത്? എന്നാലും ഇതിന്‍റെ പേര് അറിയാന്‍ ഒരു ആകാംക്ഷ ഉണ്ട്. എന്‍റെ മനസ്സറിഞ്ഞു എന്‍റെ പൂവിന്‍റെ പടം വരച്ച എന്‍റെ കൂട്ടുകാരിക്ക് നന്ദി. അവള്‍ അയച്ചു തന്ന പടം ഇവിടെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ആരെന്ങിലും ഒന്നു പറഞ്ഞു തരുമോ ഇതിന്‍റെ ശരിയായ പേര്? അത് വരെ ഇതു എന്‍റെ പാലപൂ തന്നെയായിരിക്കട്ടെ .. :)

Friday, August 8, 2008

സന്ധ്യ

ഇന്നലെ സന്ധ്യക്ക്‌..
'ഹലോ'
' ഉം .പറ'
'സ്റൊപിലേക്ക് വരൂ. ഞാന്‍ ഇപ്പൊ എത്തും'
'നല്ല മഴയാ. എനിക്ക് ബൈക്ക് എടുക്കാന്‍ പറ്റില്ല. നീ ഓട്ടോ പിടിച്ചു പൊരു'
'പിന്നെ ഈ മഴയത്ത് ഒറ്റ ഓട്ടോയും കിട്ടില്ല. കാര്‍?'
'കൊള്ളാം, 5 മിനിറ്റ് നടക്കാനില്ല, ഞാനിപ്പോ കാറും കൊണ്ടു വരാന്‍ പോവാല്ലേ?'
'ശരി എന്നാല്‍ ഞാന്‍ വന്നു കൊള്ളാം' .
മൊബൈല് ഓഫ് ചെയ്തു. സമയം 7.15 . ബസ് ഇറങ്ങുന്നതെ കോരിച്ചൊരിയുന്ന മഴയിലേക്ക്‌. രണ്ടു കൈയും നീട്ടി മഴ എന്നെ വാരി പുണര്‍ന്നു. എന്റെ നല്ല സാരി. എന്റെ നല്ല ചെരുപ്പ്. ഒക്കെ ഇപ്പൊ നനഞ്ഞു നാശമാവും. ഒന്നു കുതറി നോക്കി. രക്ഷയില്ല. മഴ അഹങരത്തോടെ പിടി മുറുക്കി. രക്ഷപെടാന്‍ മാര്‍ഗമില്ല എന്ന് മനസ്സിലായതോടെ ഞാന്‍ മഴയുടെ കൂടെ നടന്നു. ഏതാണ്ട് നല്ല രാത്രിയുടെ അന്തരീക്ഷം. മഴയുടെ താണ്ടവം കാരണം ഒട്ടു മിക്ക ആളുകളും കടത്തിണ്ണകളില്‍ നില്ക്കുന്നു. കുടയുള്ളവര്‍ പോലും നടക്കുന്നില്ല. അപരിചിതരുടെ കൂടെ കയറി കടയില്‍ നില്‍ക്കുന്നതിലും ഭേദം നടക്കുക തന്നെ എന്ന് തീര്‍ച്ചപ്പെടുത്തി. റോഡില്‍ ആരും ഇല്ല. ഒഴിഞ്ഞ റോഡിന്റെ നടുക്ക് കൂടി തന്നെ നടന്നു. സ്കൂട്ടര്‍ യാത്രക്കാര്‍ ആരും ഇല്ല. സാരി എത്ര ഒതുക്കിപിടിച്ചിട്ടും സുന്ദരമായി നനഞ്ഞു. റോഡിലെ മഴവെള്ളത്തില്‍ കൂടെ പയ്യെ നടന്നു. നടപ്പ് കാണാന്‍ കാഴ്ചക്കാര്‍ ഒത്തിരി ഉണ്ട്. :) എന്തായാലും ഇരുട്ട് കാരണം ആരുടേയും മുഖം കാണാന്‍ വയ്യ. കുടയുടെ മുകളില്‍ മഴ വന്നു പതിക്കുന്ന ശബ്ദം മാത്രം കേള്‍ക്കാം.. മഴയുടെ സംഗീതം. . 5 മിനിറ്റ് നടക്കാനുള്ളത് 10 മിനിറ്റു നടന്നാലും എത്തില്ല എന്ന് മനസ്സിലായി. എന്നും നടക്കുന്ന വഴിയാനെങ്ങില്‍ പോലും ചെറിയ പേടിയുണ്ട്. തലയില്‍ കൂടി കുറേശ്ശെ വെള്ളത്തുള്ളികള്‍ ഇറ്റിറ്റുവീഴാന്‍ തുടങ്ങി. മഴയുടെ വന്യതയില്‍ തൊട്ടു മുന്നിലുള്ള കാല്‍വെപ്പ്‌ മാത്രം ശ്രദ്ധിച്ചുകൊണ്ട് ഞാന്‍ നടന്നു. ഇനിയും 3 മിനിറ്റു കൂടി നടന്നാല്‍ മതി വീടെത്തും. ആരോ മുന്‍പില്‍ ഉണ്ടെന്നു മനസ്സിലാക്കി പെട്ടെന്ന് ഞാന്‍ മുഖം ഉയര്ത്തി. എന്നെ കൂട്ടികൊണ്ടുവരാന്‍ കൊടും മഴയത്ത് കുടയും ചൂടി വന്ന കൂട്ടുകാരന്റെ ചിരിക്കുന്ന മുഖം ആണ് കണ്ടത്. ഒളിമ്പിക്സ് ലൈവ് റിലേ നടക്കുന്ന tv യുടെ മുന്നില്‍ നിന്നും ഈ മഴയത്ത് നനഞ്ഞിറങ്ങി വന്ന ആ ത്യാഗം എനിക്ക് മാത്രം അറിയുന്നത്. ഒരുമിച്ചു നടന്നു. ദേഹം മാത്രം അല്ല മനസ്സിലും തണുപ്പായി. ഈ കരുതല്‍ എന്റെ അപ്പച്ചന്റെതാണോ? അതോ കൃത്യം 5 മാസം മുന്നേ മരിച്ചുപോയ എന്റെ അമ്മയുടെ സ്നേഹം ആണോ? നമ്മളെ ഇസ്ട്ടമുള്ളവര്‍ നമ്മളെ തൊടുന്നത് ഇങ്ങനെയൊക്കെ ആകാം... നമുക്കു ഏറെ അടുത്തിരിക്കുന്നവരില്‍ കൂടെ..മനസ്സിന് ആശ്വാസം തരുന്ന ഈ തലോടല്‍ നിങ്ങള്‍ ആരെങ്ങിലും തിരിച്ചറിയരുണ്ടോ?..

Monday, August 4, 2008

പ്രഭാതം

മണി ആറു. മൊബൈലിന്റെ നാദം ഉണര്‍ത്തി .ഒരു അഞ്ചു മിനിട്ട് കൂടി കിടക്കാന്‍ കൊതി തോന്നി .ഏറ്റവും കൂടുതല്‍ ഉറങ്ങാന്‍ ഇസ്ടമുള്ള സമയം..ഒന്നും കൂടെ പുതപ്പിലേക്ക് ചുരുണ്ടു. . അപ്പോഴേക്കും എന്നെ തട്ടിയുണര്‍ത്തി 'എണീക്ക് , പോവണ്ടേ ?''ഉം ' മൂളി. പറഞ്ഞിട്ട് കാര്യമില്ലെല്ലോ . ഒരു ദിവസത്തിന്റെ തുടക്കത്തിന്റെ തിടുക്കത്തിലേക്ക് പിടഞ്ഞെനീട്ടു . താഴെ വെളിച്ചം കാണാം . മോന്‍ എണീറ്റ്‌ പഠിച്ചു തുടങ്ങി കാണും . താഴെ ചെന്നു നോക്കുമ്പോള്‍ ബുക്ക് നെഞ്ചോടു ചേര്ത്തു വെച്ചു ഉറങ്ങുകയാണ്‌ . പയ്യെ വിളിച്ചു എഴുന്നേല്‍പ്പിച്ചു . മോളെ വിളിച്ചാലെ എണീക്കൂ . കണ്ണ് തുറന്നു കിടന്നാലും അമ്മ വന്നു വിളിച്ചാലെ എണീക്കൂ എന്ന വാശിക്കാരിയാണ്‌ . .അവളെ വിളിച്ചിട്ട് അടുക്കളയില്‍ ചെന്നു ലൈറ്റ്‌ ഇട്ടതിന്റെ കൂടെ fm ഓണ്‍ ചെയ്തു . മാതൃഭൂമിയോടുള്ള പ്രത്യേക സ്നേഹം കാരണം ഇപ്പൊ club fm മാത്രേ വെക്കാരുല്ല് . ഒരിടത്തെ പരസ്യവും വളിപ്പുകളും മാത്രം കേട്ടാല്‍ മതിയല്ലോ ;) പാട്ടു കേള്‍ക്കാന്‍ വേണ്ടി നമ്മളൊക്കെ എന്ത് മാത്രം ത്യാഗം ചെയ്യുന്നു !

കുക്കര്‍ സ്റൊവില്‍ വെച്ചു . ചായ കാപ്പി പാല്‍ എല്ലാം പിറകെ തന്നെ . ഒരു ദിവസവും മുടങ്ങാതെ ക്രമത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ . പൂച്ചകുഞ്ഞുങ്ങള്‍ മൂന്നെണ്ണം അപ്പോഴേക്കും എണീറ്റു . ചെവിയില്‍ തൂക്കിയെടുത്ത് പുറത്തേക്കാക്കി കതകടച്ചു . അവരുടെ toilet മുറ്റത്താണ് . അല്ലേല്‍ കക്ഷികള്‍ workarea ഇല്‍ കാര്യം സാധിക്കും . ബ്രഷ് ചെയ്യാന്‍ ഇറങുംപോഴേക്കും newspaper 4 എണ്ണം പെറുക്കി എടുത്ത് അകത്തേക്ക് വെച്ചു . വീട്ടില്‍ പേപ്പര്‍ വായിക്കുന്നത് ഞങ്ങള്‍ രണ്ടു പേരു . ഓ വായിച്ചില്ലെലും ഇതൊക്കെ പെറുക്കി അടുക്കി വെക്കുന്ന മാരണം ഒന്നു വേറെ തന്നെ .ഭവാനോട് തര്‍ക്കിച്ചിട്ടു ഉടനെ തന്നെ ഒര്ന്നമെങ്ങിലും നിറുത്തണം . അടുത്ത മാസം ആകട്ടെ . ബ്രുഷിങ്ങും പേപ്പര്‍ ഓടിച്ചു നോക്കലും കഴിഞ്ഞു 5 നിമിഷം കൊണ്ടു . ഓ, അപ്പോഴേക്കും എഴുന്നേറ്റു വന്ന മക്കളുടെ stunt തുടങ്ങി . മോള്‍ പേസ്റ്റ് ഇല്‍ വെള്ളം കോരി ഒഴിച്ചത്രേ ,എന്താ എന്റെ ദോശ മാത്രം ശരിക്ക് fry ആകാതെ ? അപ്പച്ചന്റെ ദോശ മാത്രം എന്താ പെര്‍ഫെക്റ്റ് ?മോന്‍ടെ വക കമന്റ് . മോള്‍ക്ക്‌ കുളിക്കാന്‍ മടി , എല്ലാ ബഹളവും ഒരു വിധം ശാന്തമാവുന്നത് മോന്‍ 7.45 നു ഇറങ്ങുമ്പോഴാണ് . അപ്പോഴേക്കും കൂട്ടുകാരന്‍ എണീറ്റു വന്നു ,പിന്നെ വെള്ളുള്ളി , കാപ്പി , പേപ്പര്‍ ..മൂന്നും റെഡി . 8 മണി ക്ക് കുളിക്കാന്‍ മുകളിലേക്ക് ഓടുംപോഴാ ഓര്‍ത്തത്‌ ഇന്നു യോഗ മുഴുവന്‍ ചെയ്യാന്‍ സമയം കിട്ടില്ല . എന്നാല്‍ കിടക്കട്ടെ 10 നു പകരം 5 തവണ . കുളി കഴിഞ്ഞു ഡ്രസ്സ് മാറാന്‍ വന്നപ്പോ , ഇന്ന് ഏത് സാരി ? സ്ഥിരം ചോദ്യം . സമയം കളയാന്‍ വയ്യ കൈയ്യില്‍ കിട്ടിയത് എടുത്തു , matching കമ്മല്‍ , ക്ലിപ്പ് ,വള എല്ലാം റെഡി.വീണ്ടും താഴേക്ക്‌ ഓട്ടം . ടിഫിന്‍ മോള്‍ക്ക്‌, എനിക്ക് ..ഭാഗ്യം അദ്ദേഹം കേന്റെനില്‍ നിന്നു കഴിച്ചോളും . 8.30 എല്ലാരും റെഡി, പിന്നെയാണ് ബഹളത്തിന്റെ ക്ലൈമാക്സ് . പട്ടിക്കു ചോറ് , പൂച്ചയെ അടച്ചിടല്‍ , ഗേറ്റ് തുറക്കല്‍ അടക്കല്‍ , കാറിന്റെ കീ കാണാനില്ല , വീടിന്റെ കീ ഒരെണ്ണം കണ്ടില്ല, പുള്ളീടെ കണ്ണട കാണാനില്ല.ഇറങ്ങാന്‍ നേരം ഒന്നും തന്നെ വെച്ചിടത്ത് കാണില്ല !! ഹൊ ഒരു വിധം ചാടി പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും ഉറപ്പാവും ഇന്നു എന്റെ ബസ്സ് പോവുന്നത് കാണാനേ യോഗം ഉണ്ടാവൂ എന്ന്.
സ്റ്റോപ്പില്‍ എന്നെ ഇറക്കുംപോഴേക്കും കണ്ടു ബസ്സ് ദൂരെ നിന്നു വരുന്നു. ഒരു കണക്കിന് median ക്രോസ് ചെയ്തു സ്റ്റോപ്പില്‍ എത്തി. കൃത്യം സ്റ്റോപ്പില്‍ നിന്നാലെ അവര്‍ കയറ്റൂ . കാരണം എന്നും കയറുന്ന ബസ്സ് സ്ഥിരമായി സ്റ്റാന്‍ഡില്‍ വരാതെ ഇടക്ക് ഓട്ടം അവസാനിപ്പിച്ചതിന് പോലിസിസ്റ്റഷനില്‍ കയറി പരതിപ്പെട്ടതില് പിന്നെ അവര്ക്കു എന്നോട് സ്നേഹം അല്പം കൂടുതല്‍ ആണ്. പ്രതികരിച്ചതിന്റെ ഫലം ;) ഹൊ! എന്തൊരു തിരക്കാണ് ഇതില്‍ ? ഒരു കണക്കിന് വലിഞ്ഞു പിറകില്‍ എത്തി. ഉം, ഒരു പരിചയക്കാരിയെ കണ്ടു. അവള്‍ സീറ്റില്‍ ഇരിക്കയാണ് . അവളുടെ അടുത്ത് നില്‍ക്കണ്ട എന്ന് വെച്ചു .കാരണം, അടുത്തിരുന്നാല്‍ പിന്നെ എന്റെ സ്റ്റോപ്പ് എത്തുന്നതുവരെ നോന്‍സ്റൊപ് വാചകമടി ആണേ . എനിക്ക് തീരെ താല്പര്യമില്ലാത്ത സുബ്ജെക്ട്സ് . ബസ്സില്‍ കണ്ടിട്ടുള്ള പരിചയമേ ഉള്ളു. അപ്പൊ പിന്നെ ഇത്രയ്ക്കു സംസാരിക്കാന്‍ എന്ത്? അവളുടെ എതിര്‍ സൈഡില്‍ ഓരോരുതരുടെം ബോഡി ലാംഗ്വേജ് ശ്രദ്ധിച്ച് നിന്നു. ആരാ അടുത്തിരങ്ങുന്നത് എന്ന് നോക്കി നിന്നാലേ പറ്റൂ. ബാഗില്‍ ഇരുന്നു 'alchemist' ശ്വാസം മുട്ടുന്നു . ഒന്നിരുന്നലല്ലേ വായിക്കാന്‍ പറ്റൂ? ശോ എവിടെ എങ്ങിലും സീറ്റ് ഒഴിഞ്ഞാല്‍ ഉടന്‍ ആരെങ്ങിലും അവിടെ ചാടി ഇരിക്കും. ഹൊ, ഒരു സമാധാനം മാത്രെ ഉള്ളു, ഏതായാലും ഓഫീസില്‍ ചെന്നാല്‍ ആ സീറ്റില്‍ വേറെ ആരും കേറി ഇരിക്കില്ലെല്ലോ.

അവസാനം സീറ്റ് കിട്ടി. ബുക്ക് വായിച്ചു ഒരു 10 മിനിറ്റ് കഴിഞ്ഞില്ല എന്റെ തൊട്ടടുത്ത സീറ്റ് ഒഴിഞ്ഞു . ചേ , അതാ അവള്‍ ആ സീടിലേക്ക് എണീറ്റ്‌ വന്നിരുന്നു. ഭഗവാനെ , എന്താ ചെയ്യുക. പതിയെ ബുക്ക് അടച്ചു മടിയില്‍ വെച്ചു. ഇനി കത്തി തന്നെ. ഭാഗ്യം നല്ല മഴ തുടങ്ങി . ബസിന്റെ കര്‍ട്ടന്‍ എല്ലാം ഇട്ടു. ആഹാ എനിക്കേറെ ഇഷ്ടമാണ് മഴയത്ത് ഇങ്ങനെ ഒരു അടച്ചുപൂട്ടിയ ബസ്സില്‍ ഒന്നും ചെയ്യാനാവാതെ , ദൂരക്കാഴ്ചകള്‍ പോലും കാണാനാവാതെ കണ്ണും പൂട്ടി യാത്ര ചെയ്യുന്നത്. ഞാന്‍ പയ്യെ മഴയുടെ ലഹരിയിലെക്കിറങ്ങി . ഇടയ്ക്ക് അവള്‍ എന്തൊക്കെയോ പറയുന്നുണ്ട് ..ചെവി കൊടുക്കാന്‍ പോയില്ല . രാവിലത്തെ ഒന്നേകാല്‍ മണിക്കൂര്‍ അങ്ങനെ കളയാന്‍ പറ്റില്ലെല്ലോ ...

ഓഫീസില്‍ എത്തിയപ്പോ സമയം 10 നു 10 മിനിറ്റ് . ഓരോരുത്തര്‍ ആയിട്ട് വരുന്നതെ ഉള്ളു. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു മെയില്‍ ചെക്ക് ചെയ്യാന്‍ നോക്കിയപ്പോ കണക്ഷന്‍ ഇല്ല. ആഹാ അടിപൊളി .സിഫി യെ വിളിച്ചു. ഇനി ഇന്നു പണി നടക്കനമെങ്ങില്‍ സിഫി കനിഞാലെ പറ്റൂ. ഓരോരുത്തര്‍ എത്തി കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തതില്‍ പിന്നെ..'മാഡം , ഞങ്ങള്‍ വീട്ടില്‍ പൊയ്ക്കോട്ടേ ? കണക്ഷന്‍ ആകുമ്പോ വരാം' എവിടെ എന്ഗിലും പോയി തുലയാന്‍ പറയാനാണ് ആദ്യം വായില്‍ വന്നത്. അയ്യോ അങ്ങനെ പറയാന്‍ വയ്യല്ലോ . അവരുടെ പറച്ചില്‍ കേട്ടാല്‍ തോന്നും മാഡത്തിന്റെ പോക്കെറ്റില്‍ ആണെ കണക്ഷന്‍ ഇരിക്കുന്നത് എന്ന്. 'ഉം ലീവ് എഴുതിവെച്ചിട്ട് വീട്ടില്‍ പോയ്ക്കോളാന്‍ പറഞ്ഞു' ഒരു ചെറിയ ചിരിയോടെ പറഞ്ഞു.. regional ഓഫീസ്സില്‍ വിളിച്ചു കാര്യം പറഞ്ഞു .അല്ലെങ്ങില്‍ എന്താ ഇവിടെ 10 മണി ആയിട്ടും ആരും ലോഗിന്‍ ചെയ്യാത്തെ എന്ന ചോദ്യത്തിന് സമാധാനം പറയേണ്ടി വരും. clients വരാന്‍ തുടങ്ങി.. അവര്‍ ബഹളം വെക്കുന്നതിനു മുന്നേ എന്തെങ്ങിലും ശരിയായാല്‍ മതിയാരുന്നു .കമ്പ്യൂട്ടര്‍ കണക്ഷന്‍ ഇല്ല എന്നു മനസ്സിലായതോടെ വന്ന സ്റ്റാഫ് എല്ലാം സംഘം തിരിഞ്ഞിരുന്നു കഥ പറച്ചില്‍ തുടങ്ങി, വന്ന ബസ്സ്, അത് എവിടെ ഒക്കെ കുഴിയില്‍ ചാടി, എവിടെ ഒക്കെ sudden ബ്രേക്ക് ഇട്ടു, തുടങ്ങിയ വിവരണങ്ങള്‍ .ഭാവം കണ്ടാല്‍ തോന്നും ഇവര്‍ കമ്പ്യൂട്ടറില്‍ കൂടി മാത്രേ പണിയെടുക്ക് എന്നു.ഞാന്‍ പയ്യെ ഫയല്‍ എടുത്തു തുറന്നു.അങ്ങോട്ടൊക്കെ ചെവി കൊടുത്താല്‍ എന്റെ മൂഡ് പോവും .

സമയം 10.45. ചായ ചേച്ചി ചായയുമായി എത്തി.. ഓ..ഭാഗ്യം നെറ്റ്‌വര്‍ക്ക് ശരിയായി. ഒരു ദീര്‍ഘനിശ്വാസത്തോടെ സീറ്റില്‍ ചാരി ഇരുന്നു.ഇനി തുടങ്ങാം റെസ്റ്റ് ..:) എത്ര സുന്ദരമായ പ്രഭാതം!! :D